കൊച്ചി: തൃശ്ശൂര്‍ കേരളവര്‍മ കോളജ് യൂണിയൻ ചെയര്മാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അപാകതയുണ്ടെന്ന് ഹൈക്കോടതി. അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചെന്നു കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍ എണ്ണുക എന്നതാണെന്നും കോടതി നിരീക്ഷിച്ചു. കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയിലാണ് പരാമര്‍ശം. ഹര്‍ജി വിധി പറയാന്‍ മാറ്റി.
അസാധുവോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ല. ആദ്യം കെഎസ്യുവിന് 896 വോട്ടും എസ്എഫ്ഐക്ക് 895 വോട്ടുമായിരുന്നു. റീ കൗണ്ടിങ് ആവശ്യത്തില്‍ വ്യക്തമായ കാരണമില്ലെന്നും കോടതി പറഞ്ഞു. ആശയക്കുഴപ്പമുണ്ടെന്ന് മാത്രമാണ് എസ്എഫ്ഐയുടെ പരാതിയില്‍ ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. യൂണിയന് ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക