തിരുവനന്തപുരം: സസ്പെന്ഷൻ റദ്ദാക്കി ഐ.ജി. പി.വിജയനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കി. വകുപ്പു തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ചു മാസമായി ഇദ്ദേഹം സസ്പെൻഷനിലായിരുന്നു.
എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി വിജയനെ മേയ് 18നു സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെൻഷൻ.
എലത്തൂര്‍ കേസ് പ്രതിയെ രത്നഗിരിയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായെന്നായിരുന്നു എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന പി. വിജയനും ഗ്രേഡ് എസ്.ഐ. കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവന്ന സംഘത്തെ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.
തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന വിജയനെ നേരത്തേതന്നെ ആ ചുതലയില്‍നിന്ന് മാറ്റിയിരുന്നു. പകരം ചുമതല നല്‍കിയിരുന്നില്ല. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്നും വിജയനെ നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക