നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് കളക്ടറുടെ വിചിത്ര ഉത്തരവ് അടിയന്തിരമായി തിരുത്തണമെന്ന ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. സർക്കാർ ഉദ്യോഗസ്ഥരെ പി ആർ പരിപാടിക്കും മാമാങ്കത്തിനും ജയ് വിളിക്കുന്നവരാക്കി മാറ്റുകയാണ് എന്നും ഇത് അംഗീകരിക്കാൻ ആവില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
ആഡംബര വാഹനത്തിലെ ഉല്ലാസയാത്രയ്ക്ക് ജനം വരില്ലെന്ന് സർക്കാരിനറിയാം എന്നും പിണറായിയുടെ വികൃതമായ മുഖം മിനുക്കാനാണ് നവകേരള സദസ് നടത്തുന്നത് എന്നും യുഡിഎഫ് അനുകൂല സംഘടനക്കാർ പരിപാടി ബഹിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്താൻ എംപിമാർ സർക്കാരിനൊപ്പം നിൽക്കും. എന്നാൽ സംസ്ഥാന സർക്കാർ എംപിമാരുമായി സഹകരിക്കുന്നില്ല. സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ എംപിമാർ നിസ്സഹകരിക്കുന്നില്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക