സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ ഓപ്പണ്‍ എഐയില്‍ കൂട്ടരാജി. സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ ഉള്‍പ്പെടെ നാലുപേരാണ് രാജിവെച്ചത്. മുതിര്‍ന്ന ഗവേഷകരായ ജേക്കബ് പച്ചോകി, അലക്സാണ്ടര്‍ മാണ്ട്രി, സൈമണ്‍ സിദോര്‍ എന്നിവരാണ് രാജിവച്ച മറ്റുളളവര്‍.
ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്ന് ഗ്രെഗ് ബ്രോക്ക്മാനെ മാറ്റുമെന്നും അദ്ദേഹത്തിന്റെ സേവനം കമ്പനിയില്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ഓപ്പണ്‍ എഐ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുപിന്നാല താന്‍ രാജിവയ്ക്കുകയാണെന്ന് ബ്രോക്ക്മാന്‍ എക്സ് പ്ലാറ്റ് ഫോമിലൂടെ വ്യക്തമാക്കി.
‘ഇന്നത്തെ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ പുറത്തുപോകുന്നു’ എന്നാണ് ബ്രോക്ക്മാന്‍ എക്സില്‍ കുറിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പുറത്താക്കിയ വിവരം ആള്‍ട്ട്മാനെയും തന്നെയും അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് ഇന്ന് ചെയ്ത കാര്യത്തില്‍ ഞാനും സാമും ഞെട്ടിപ്പോയി. എന്താണ് നടന്നത് എന്നതിനെക്കുറിച്ച് ഞങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഇല്യ (ബോര്‍ഡ് അംഗം) വെള്ളിയാഴ്ച ഉച്ചയ്ക്ക് സസാരിക്കണമെന്ന് പറഞ്ഞ് സാമിന് മെസ്സേജ് അയച്ചു. സാം ഗൂഗിള്‍ മീറ്റില്‍ ജോയിന്‍ ചെയ്തു. ഗ്രെഗ് ഒഴികെയുള്ള ബാക്കിയെല്ലാ ബോര്‍ഡ് അംഗങ്ങളും ഈ ഗൂഗിള്‍ മീറ്റിലുണ്ടായിരുന്നു. സാമിനെ പിരിച്ചുവിടുകയാണന്നും വാര്‍ത്ത ഉടന്‍ പുറത്തുവരുമെന്നും ഇല്യ സാമിനോട് പറഞ്ഞു-എക്സില്‍ കുറിച്ചു.
മീറ മുറഡിയാണ് കമ്പനിയുടെ താത്ക്കാലിയ സിഇഒ. സ്ഥിരം സിഇഒയെ കണ്ടെത്തുന്നതുവരെ മീറയായിരിക്കും സിഇഒയെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കുന്നു. എഐ രംഗത്തെ മീറയുടെ അനുഭവപരിചയവും കമ്പനിയോടുള്ള അടുത്ത ഇടപെടലുകളും സ്ഥിരം സിഇഒയെ കണ്ടെത്തുന്നതുവരെ കമ്പനിയെ സഹായിക്കുമന്നും ഓപ്പണ്‍ എഐ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക