അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ നേരിടാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് മൂന്നുവിക്കറ്റ് നഷ്ടമായി. ഓസീസിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്തിനെ ബുംറ പുറത്താക്കി. നിലവില്‍ ഓസീസ് മൂന്ന് വിക്കറ്റിന് 59 റണ്‍സ് എന്ന നിലയില്‍ പൊരുതുകയാണ്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്,സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.
ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ഓസീസ് ബൗളര്‍മാര്‍ ഫൈനലില്‍ വെള്ളം കുടുപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. നാലു റണ്‍സുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയതോടെ അപകടം മണത്ത ഇന്ത്യ പിന്നീട് കരുതലോടെ നീങ്ങിയെങ്കിലും നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസീസ് ബൗളര്‍മാര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. അര്‍ധ സെഞ്ചുറിയുമായി കോഹ്ലിയും(54) രാഹുലും (66) സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാന്മാര്ക്ക് ഓസീസ് പേസ് ആക്രമണത്തെ ചെറുക്കാന്‍ കഴിയാതെ വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക