ക്ഷേമപെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് പാത്രവുമായി ഭിക്ഷ യാചിക്കാൻ തെരുവിലിറങ്ങിയ മറിയ കുട്ടിക്ക് ഒടുവിൽ പെൻഷൻ ലഭിച്ചു. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ മറിയക്കുട്ടിയുടെ വീട്ടിലെത്തി ഒരു മാസത്തെ പെൻഷൻ തുക കൈമാറി.
മറിയക്കുട്ടിയെ സംബന്ധിച്ച് വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി ഖേദപ്രകടനം നടത്തിയിരുന്നു. ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചിയും രണ്ട് കിലോ അരിയും മേടിക്കണമെന്ന് മറിയക്കുട്ടി പറഞ്ഞു. ഈ കളിയൊന്നും എന്റെ അടുത്ത് നടക്കുകേല എന്ന് പറഞ്ഞ മറിയക്കുട്ടി ചായകുടിച്ച കാശു കൊടുക്കണം എന്നും പൊതുജനങ്ങൾക്കായിട്ടാണ് ഇറങ്ങിയത്, എല്ലാവർക്കും പെൻഷൻ കിട്ടണമെന്നും കൂട്ടിച്ചേർത്തു.
പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടായ വിവാദം ഹൈക്കോടതിയിൽ എത്തി നിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക