ഗാസ: ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 12 തായ്പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി. എംബസി അധികൃകര്‍ അവരെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, ബന്ദികള്‍ എവിടെയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഈജിപ്തിന്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായാണ് 12 തായ് പൗരന്മാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ത്യന്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസും പറഞ്ഞു. അതേസമയം ഹമാസ് ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തായ് പൗരന്മാരെ വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ട്. ബന്ധികളാക്കിയ 13 ഇസ്രയേലുകാരെ ഉടനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക