ബന്ദി മോചനം തുടങ്ങിയതായി റിപ്പോർട്ട്. പരിഗണനകള്‍ പാലിച്ച് വാര്ധക്യമെത്തിയവരെയും കുട്ടികളെയും സ്ത്രീകളെയുമടക്കം 25 ബന്ദികളെ ആണ് ഒന്നാം ദിവസം ഹമാസ് മോചിപ്പിച്ചത്. വെടിനിര്‍ത്തല്‍ അവസാനിക്കുന്ന ചൊവ്വാഴ്ച രാവിലെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി യൊആവ് ഗാലന്റും സൈനിക മേധാവിയും ഉറപ്പു പറഞ്ഞിരുന്നു.
അതേസമയം വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ നിര്‍ദിഷ്ട 50ലധികമായി വിടുന്ന ഓരോ 10 ബന്ദിക്കും പകരം ഒരു ദിവസം വെടിനിര്‍ത്തല്‍ നീട്ടുമെന്ന് ഇസ്രായേല്‍ സമ്മതിച്ചതാണ്. നിലവില്‍ ആദ്യ 50ല്‍ ആരെയൊക്കെ വിട്ടയക്കുമെന്ന കാര്യത്തില്‍ ഹമാസിനു മാത്രമാണ് തീരുമാനം.
എന്നാൽ ബന്ദികളുടെ വരവ് വലിയ പരിപാടിയാക്കരുതെന്ന് കര്‍ശന നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ ഭരണകൂടം നല്‍കിയിരുന്നെങ്കിലും മോചിതരായവരുടെ കുടുംബങ്ങള്‍ തീര്‍ച്ചയായും ഇത് ആഘോഷമാക്കുന്ന ആവേശത്തിലാണ്. എന്തുവില കൊടുത്തും ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇസ്രായേല്‍ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക