തിരുവനന്തപുരം: എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എം.എസ്.എം കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടിയുമായി കേരള സര്‍വകലാശാല. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ.മുഹമ്മദ് താഹയെ കേരള സര്‍വകലാശാല നീക്കി. ആറ് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാനേജ്മെന്റിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നിഖിൽ തോമസിന് എം കോമിന് പ്രവേശനം നൽകിയതിൽ കോളേജിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സർവകലാശാല കണ്ടെത്തിയിരുന്നു. രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ നടപടി.
നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളേജിൽ എം. കോമിന് ചേർന്നത് ബി,കോം ജയിക്കാതെയെന്ന വിവരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികൾ വന്നത്. നിഖിൽ ഹാജരാക്കിയ കലിംഗ സർവകലാശാലയുടെ രേഖകൾ വ്യാജമാണെന്ന് കേരള സർവകലാശാല. വൈസ് ചാൻസലറും സർവകലാശാല രജിസ്ട്രാറും എം.എസ്.എം കോളേജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക