ഡല്‍ഹി: എഡ് ടെക് കമ്പനി ബൈജൂസിന്റെ വിപണിമൂല്യത്തില്‍ വന്‍ ഇടിവ്. ഒരു വര്‍ഷത്തിനിടെ 22 ബില്യണ്‍ യുഎസ് ഡോളറില്‍നിന്ന് മൂന്ന് ബില്യണ്‍ ഡോളറായാണ് മൂല്യം ഇടിഞ്ഞതെന്ന് ഡച്ച് ആഗോള ടെക് നിക്ഷേപ നിക്ഷേപകരായ പ്രോസസ് വിലയിരുത്തി. ഈ വര്‍ഷം തുടര്‍ച്ചയായ നാലാം തവണയാണ് പ്രോസസ് ബൈജൂസിന്റെ മൂല്യം കുറയ്ക്കുന്നത്. മാര്‍ച്ചില്‍ 11 ബില്യണ്‍, മെയില്‍ എട്ട് ബില്യണ്‍, ജൂണില്‍ അഞ്ചു ബില്യണ്‍ എന്നിങ്ങനെയാണ് കുറച്ചിരുന്നത്.
ബൈജൂസിന്റെ മൂല്യം മൂന്നു ബില്യണ്‍ ഡോളറിനും താഴെയാണ് എന്നാണ് പ്രോസസ് ഇടക്കാല സിഇഒ എര്വിന് തു പറയുന്നത്. തങ്ങള്‍ യഥാര്‍ത്ഥ മൂല്യം വെളിപ്പെടുത്തുന്നില്ല. എന്നാല്‍ അത് മൂന്ന് ബില്യണിനും താഴെയാണ്. ബൈജൂസുമായി എല്ലാ ദിവസവും ചര്‍ച്ചയിലാണ്. കമ്പനി വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് കാലത്ത് വന്‍ വളര്‍ച്ച കൈവരിച്ച ബൈജൂസ് കൊവിഡിന് ശേഷം പിടിച്ചു നില്ക്കാന് പാടുപെടുകയായിരുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറു കണക്കിന് അധ്യാപകരെ ബൈജൂസ് ഈയിടെ പിരിച്ചുവിട്ടിരുന്നു. അതിനിടെ, വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബൈജൂസിന് കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. വിദേശവിനിമയ ചട്ടം (ഫെമ) ലംഘിച്ച് വിദേശത്തു നിന്ന് എണ്ണായിരം കോടി രൂപ നിക്ഷേപം സ്വീകരിച്ചു എന്നാരോപിച്ചാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ ബെംഗളുരുവിലെ മൂന്നിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക