കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു.
അതേസമയം, കേസിൽ കുട്ടിയുടെ പിതാവിനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും. പ്രതികൾക്കായി ജില്ല പുറത്തേക്കുo അന്വേഷണം വ്യാപിപ്പിച്ചു.
കേസിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കരുതുന്ന പ്രതികളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രമാണ് പുറത്തുവിട്ടത്. കുട്ടി പറഞ്ഞവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്.
സംഘത്തിലുള്ള മറ്റു അംഗങ്ങളുടെ മുഖം ഓർമയില്ലെന്ന് കുട്ടി പറഞ്ഞു. ചികിത്സയിലൂടെയും കൗൺസിലിംഗിലൂടെയും കുട്ടിയുടെ ആരോഗ്യനിലയും മാനസികനിലയും ഭേദപ്പെട്ടതിന് ശേഷമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക