കേരളവർമ്മ കോളേജിലെ റീ കൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർത്ഥി കെ എസ് അനുരൂദ്ധിന് ജയം. മൂന്ന് വോട്ടുകൾക്കാണ് എസ്എഫ്ഐ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധന്റെ ജയം.
ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് കെഎസ്യു സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ നേരത്തെ ചെയർമാനായി പ്രഖ്യാപിച്ച എസ്എഫ്ഐ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധന്റെ ഫലം ഹൈക്കോടതി റദ്ദു ചെയ്യുകയായിരുന്നു. ആദ്യം ഒരു വോട്ടിന് വിജയിച്ച ശ്രീക്കുട്ടൻ റീകൗണ്ടിങ്ങിൽ പരാജയപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് വിവാദമായത്.
ഒരു വോട്ടിന് പിന്നിൽ ആയതോടെ എസ്എഫ്ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. രാത്രിയിലേക്ക് വോട്ടെണ്ണൽ നീളുകയും അതിനിടെ പലതവണ കറണ്ട് പോവുകയും ചെയ്തതിനാൽ കെഎസ്യു സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ വോട്ടെടുപ്പ് നിർത്തിവയ്ക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അന്ന് തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കി. അർദ്ധരാത്രിയോടെ ഉണ്ടായ ഫലപ്രഖ്യാപനത്തിൽ പത്തു വോട്ടുകൾക്കാണ് ശ്രീക്കുട്ടൻ പരാജയപ്പെട്ടത്. ആദ്യഘട്ടത്തിൽ തന്നെ ജയിച്ചിരുന്നുവെങ്കിൽ എന്തിന് എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെട്ടു എന്നായിരുന്നു കെ എസ് യു ചോദിച്ചത്.
ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ റീകൗണ്ടിങ്ങിൽ ഇപ്പോൾ മൂന്ന് വോട്ടുകൾ ആണ് എസ്എഫ്ഐ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധൻ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക