ചെന്നൈ: മിഗ്ജൗമ് തീവ്രചുഴലിക്കാറ്റായി മാറിയതോടെ കനത്ത മഴയില്‍ മുങ്ങി ചെന്നൈ. ഇതോടെ തമിഴ്നാട്ടില്‍ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കനത്ത മഴയില്‍ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു.
ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളും തടസ്സപ്പെട്ടു. വിവിധ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് രാവിലെ ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ട് പേര് മരിച്ചു.
അടിയന്തര ആവശ്യത്തിനല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഗ്ജൗമ് ത്രീവ ചുഴലിക്കാറ്റായി മാറിയതോടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്കി.ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ മാത്രമാണ്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക