കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച എട്ട് മാസം പിന്നിട്ടതിനാല്‍ പോക്സോ കേസിലെ അതിജീവിതയായ 14 വയസ്സുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതിനല്‍കണമെന്ന അമ്മയുടെ ആവശ്യമാണ് ഹൈക്കോടതി നിഷേധിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗര്‍ഭസ്ഥ ശിശുവിന്റെയും പെണ്‍കുട്ടിയുടെയും ആരോഗ്യം മികച്ചതാണ്. ഏതാണ്ട് പൂര്‍ണവളര്‍ച്ചയെത്തിയതിനാല്‍ കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാനാകൂ.
കുട്ടിയുടെ ഹൃദയമിടിപ്പടക്കം ശരിയായ വിധത്തിലാണെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാനാകില്ലെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രം അനുവദിക്കണം എന്ന ആവശ്യം ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിഷേധിച്ചത്. പ്രതി പോക്സോ നിയമപ്രകാരം ജയിലിലാണ്. ഇരയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമപ്രകാരം ബലാത്കാരമായിട്ടെ കാണാനാകൂ. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച ഉത്തരവ് ഒരുതരത്തിലും ഈ കേസില്‍ കണക്കിലെടുക്കരുതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക