തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസകൂടി സര്‍ചാര്‍ജ് ആവശ്യപ്പെട്ട് കെഎസ്ഇബി. നിലവില്‍ പിരിക്കുന്ന 19 പൈസയ്ക്കൊപ്പമാണ് വീണ്ടും 16 പൈസകൂടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന് 28-ന് വാദം കേള്‍ക്കും. അതേസമയം, കഴിഞ്ഞമാസം വൈദ്യുതിനിരക്ക് കൂട്ടിയ സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
നിലവില്‍ യൂണിറ്റിന് ഒമ്പതു പൈസ കമ്മിഷന് അനുവദിച്ച പ്രകാരം സര്‍ചാര്‍ജായി ഈടാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 280 കോടി ഈടാക്കാനാണിത്. ഈ വര്‍ഷം മാര്‍ച്ച് മുതലുള്ള അധികച്ചെലവ് ഈടാക്കാന്‍ 10 പൈസ സ്വന്തം നിലയ്ക്ക് ചുമത്താനും കെഎസ്ഇബിയെ കമ്മിഷന് അനുവദിച്ചിട്ടുണ്ട്. ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള സര്‍ചാര്‍ജിനുള്ള അപേക്ഷയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. 92 കോടിയാണ് ഇക്കാലത്ത് അധികം ചെലവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക