ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല തയാറെടുപ്പുകൾക്ക് പണം ഒരു തടസമല്ല എന്നും കഴിഞ്ഞ 7 വർഷം കൊണ്ട് 220 കോടി ശബരിമല വികസനത്തിന് ചെലവാക്കി എന്നും അദ്ദേഹം പറഞ്ഞു.
ആറ് ഇടത്താവളങ്ങൾ തീർഥാടകർക്കായി പൂർത്തിയായി വരുന്നു.108 കോടി രൂപ ഇതിനായി കിഫ്ബിയിൽ നിന്ന് ചെലവിട്ടു.മണ്ഡലകാലത്ത് തിരക്ക് അനുഭവപ്പെടുന്നു എന്നത് വസ്തുതയാണ്.തിരക്ക് കൂടിയാൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അപകടങ്ങൾ ഉണ്ടായേക്കും.അത് മുന്നിൽ കണ്ട് ഉള്ള നടപടികളാണ് സ്വീകരിക്കുന്നത്.അത് കണക്കിലെടുത്താണ് തീർഥാടകരെ മുകളിലേക്ക് കയറ്റിവിടാൻ നടപടികൾ സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ട ഒന്നല്ല എന്നും ഇതൊരു അവസരമായി എന്ന മട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടാൻ യു ഡി എഫ് എംപിമാർ പറഞ്ഞത് നിർഭാഗ്യകരമാണ് എന്നും ഒരു കാര്യത്തിലും ഒന്നിച്ചു നിൽക്കാൻ കേരളത്തിന് കഴിയുന്നില്ല എന്ന നില വരുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക