ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ വീണ്ടും നടപടി. പ്രതിഷേധിച്ച 33 പ്രതിപക്ഷ എംപിമാര്‍ക്ക് കൂടി സസ്പെന്ഷന്. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സഭയ്ക്കകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു, സ്പീക്കറുടെ നിര്‍ദേശം പാലിക്കാതെ കടുത്ത അച്ചടക്ക ലംഘനം നടത്തി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സഭാസമ്മേളനം അവസാനിക്കുന്നതുവരെ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് നടപടി പ്രഖ്യാപിച്ചത്.
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. ഇതേ വിഷയത്തില്‍ പ്രതിഷേധിച്ച 14 എംപിമാരെ നേരത്തെ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക