കനത്ത മഴയെ തുടർന്നുണ്ടായ നീരൊഴുക്കിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ 10 മണിക്ക് തുറക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും രാവിലെ 10 മുതൽ സ്പില്‍വേ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10000 ക്യു സെക്സ് വരെ ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു.
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടി ആണ്. ഇത് നിലവിൽ 137 അടി പിന്നിട്ടിട്ടുണ്ട്. മണിക്കൂറിൽ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നതിന് പുറമേ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതും ജലനിരപ്പ് ഉയരുന്നതിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക