മുംബൈ: മഹാരാഷ്ട്രയിലും ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ നിതീഷ് റാണ. ഹലാല്‍ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ് വാദം. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന രണ്ട് മഹാരാഷ്ട്ര കമ്പനികള്‍ നിരോധിക്കണം. ഇതിനായി മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും കത്തയയ്ക്കുമെന്നും റാണ പറഞ്ഞു.
നവംബര്‍ 18 ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹലാല്‍ മുദ്ര രേഖപ്പെടുത്തിയ ഭക്ഷണവും മരുന്നുകളും നിരോധിച്ചിരുന്നു. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഹലാല്‍ നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് അധികൃതരുടെ വാദം. ഉത്തര്‍പ്രദേശിലേതു പോലെ മഹാരാഷ്ട്രയിലും നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക