കൊച്ചി: കളമശ്ശേരി സ്ഫോടന സംഭവത്തില്‍ സ്ഫോടനം നടന്ന കണ്വെന്ഷന് സെന്റര്‍ ഉടമക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. സ്ഫോടനത്തിന് ശേഷം പൊലീസിന്റെ കസ്റ്റഡിയിലാണ് കണ്വെന്ഷന് സെന്റര്‍ ഉളളത്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ ഹാളില്‍ നിന്നും വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാമെന്നും കോടതി നിര്‍ദേശത്തില്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സാമ്പിളുകള്‍ ശേഖരിച്ച് തൊട്ടടുത്ത ദിവസം തന്നെ കണ്വെന്ഷന് സെന്റര്‍ ഉടമക്ക് കൈമാറാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
കളമശ്ശേരി സ്ഫോടനം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. സ്ഫോടനത്തില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് ജീവന് നഷ്ടമായത്. കേസില്‍ ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മാര്ട്ടിന് നിലവില്‍ റിമാന്‍ഡിലാണ്. യഹോവ സാക്ഷികളുടെ ഉള്ളിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ് സ്ഫോടനത്തിലേക്ക് പ്രതിയെ നയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക