ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും ജനതാദള്‍ (യുണൈറ്റഡ്) തലവനായേക്കും. നിലവിലെ അധ്യക്ഷന്‍ രജീവ് രഞ്ജന്‍ സിങ്ങെന്ന ലാലന് സിംഗിന് പകരമായിരിക്കും നിതീഷ് കുമാര്‍ സ്ഥാനമേറ്റെടുക്കുക.
അതേസമയം ഇത് സംബന്ധിച്ച തീരുമാനം ഡിസംബര്‍ 29 ന് ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. ലാലന് സിങ്ങിന് പകരം പുതിയ മുഖം വന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നില്‍ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
കൂടാതെ ലാലന് സിങ്ങിന്റെ പ്രവര്‍ത്തന രീതിയിലും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനോടും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോടും ഉള്ള അടുപ്പവും നിതീഷ് കുമാറിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം നിതീഷ് കുമാര്‍ തന്നെ ഏറ്റെടുക്കണമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക