ക്ഷേത്രദർശനത്തിനു പോകുമ്പോൾ ഭഗവാന് സമർപ്പിക്കാൻ പൂജാപുഷ്പങ്ങൾ കരുതുന്നത് അത്യുത്തമമാണ്. പക്ഷേ ഓരോ ആരാധനാ മൂര്‍ത്തിയും ഇഷ്ടപ്പെടുന്ന പൂക്കളുടെ കാര്യത്തില്‍ വ്യത്യസ്തതയുണ്ട്.
ശൈവ, വൈഷ്ണവ, ശാക്തേയ എന്നിങ്ങനെയുള്ള ആരാധനാ സമ്പ്രദായമാണ് ഓരോ ക്ഷേത്രങ്ങളും പിന്തുടരുന്നത്.
ശങ്കരനാരായണ മൂര്‍ത്തിക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ഗണപതി, സുബ്രഹ്മണ്യന് എന്നീ മൂര്‍ത്തികള്‍ക്ക് ശൈവവും ശാക്തേയവുമാ പുഷ്പങ്ങളാണ് സമര്‍പ്പിക്കേണ്ടത്.
കൃഷ്ണതുളസി, രാമതുളസി, നീലത്താമര, വെള്ളത്താമര, ചെന്താമര, ചെമ്പകം, നന്ത്യാര്‍വട്ടം, പിച്ചകം, ജമന്തി, പുതുമുല്ല, മുല്ല, കുരുക്കുത്തിമുല്ല, മല്ലിക എന്നീ പുഷ്പങ്ങളാണ് വൈഷ്ണവ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അര്‍പ്പിക്കേണ്ടത്.
വിഷ്ണുവിന് തുളസി, ശിവന് കൂവളത്തിന്റെ ഇല, ഭദ്രകാളി ദേവിയ്ക്ക് കുങ്കുമപ്പൂവ് എന്നിവ വിശേഷപ്പെട്ടതാണ്.
പൂജാപുഷ്പങ്ങൾ ഇറുക്കുമ്പോളും ഭഗവാന് സമർപ്പിക്കുമ്പോളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് .
1.ശരീരശുദ്ധിയോടെയും മനഃശുദ്ധിയോടെയും വേണം പൂജാപുഷ്പങ്ങൾ ഇറുക്കാൻ.
2.തുളസിയിലയും കൂവളത്തിലയും ഇതളുകളായി പറിക്കരുത്.
3.കറുത്ത വാവ്, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും സംക്രാന്തിയിലും തുളസി നുള്ളരുത്.
4.മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കരുത്.
കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം.
5.തുളസിയില, കൂവളത്തില എന്നിവ വാടിയാലും പൂജകൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല .
6. ഇതൾ അടർന്ന പൂക്കൾ , മണത്തു നോക്കിയ പൂക്കൾ , ദ്വാരത്തോടുകൂടിയ പൂക്കൾ , പൂജിച്ച പുഷ്പങ്ങൾ , തറയിൽ വീണ പുഷ്പങ്ങൾ , മൊട്ടുകൾ , തലമുടി, പുഴു എന്നിവ കാണപ്പെട്ട പൂക്കൾ എന്നിവ ക്ഷേത്രത്തിൽ സമർപ്പിക്കരുത്.
7.ഉച്ചയ്ക്കു ശേഷം പൂജാപുഷ്പങ്ങൾ പറിക്കരുത്.
8.നാക്കിലയോ പൂക്കൂടയോ കഴുകി ശുദ്ധമാക്കിയ ശേഷമേ പൂക്കൾ ശേഖരിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക