പത്തനംതിട്ട: മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നൽകാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണു നടപടി.
പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, പിഴത്തുക അടച്ചതിനു ശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണു ബേബി ഗിരീഷ് കോടതിയെ സമീപിച്ചത്.
അതേസമയം ബസ് വിട്ടുകിട്ടുന്നതോടെ അടുത്ത ആഴ്ച വീണ്ടും സർവീസ് തുടങ്ങാനാണ് നീക്കമെന്നാണ് സൂചന.
കഴിഞ്ഞ മാസം 24നാണ് പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയെന്നാരോപിച്ചു റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.
കോയമ്പത്തൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിപ്പോഴാണ് പോലീസിന്റെ സഹായത്തോടെ മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക