കഞ്ചാവ് ഉപയോഗിച്ചതിനുള്ള ശിക്ഷയിൽ നിന്നും രാജ്യത്തെ പൗരന്മാർക്ക് ഇളവ് നൽകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോബൈഡൻ. ഫെഡറൽ നിയമപ്രകാരം നിയമവിരുദ്ധമായ മയക്കുമരുന്ന് വിൽപ്പന നടത്തിയവർക്കും വാഹനം ഓടിക്കുമ്പോൾ കഞ്ചാവ് ഉപയോഗിച്ചവർക്കും ബാധകമല്ല എന്നിരിക്കെ എല്ലാ യുഎസ് പൗരന്മാർക്കും സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെച്ചിരിക്കുന്ന നിയമാനുസൃത സ്ഥിരതാമസക്കാർക്കും സമാനമായ ഫെഡറൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമാണ്.
കഞ്ചാവ് കേസിൽ ഇതുവരെയും അറസ്റ്റ് ചെയ്യപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവർ ഉൾപ്പെടെ മുഴുവൻ പൗരന്മാർക്കും ഭരണകൂടം മാപ്പു നൽകുന്നു എന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്.
പലരുടെയും തൊഴിൽ, പാർപ്പിടം, വിദ്യാഭ്യാസ അവസരങ്ങൾ തുടങ്ങിയവയെ കഞ്ചാവിന്റെ ഉപയോഗത്തിന്മേൽ എടുത്തിട്ടുള്ള കേസുകൾ ബാധിച്ചതിനാൽ ആ തെറ്റുകൾ തിരുത്തേണ്ട സമയമാണില്ലെന്നും കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും മാത്രം പൗരന്മാരെ ജയിലിൽ അടയ്ക്കരുത് എന്നും ക്രിസ്തുമസ് അവധിക്ക് മൂന്ന് ദിവസം മുൻപ് നടത്തിയ പ്രഖ്യാപനത്തിൽ ബൈഡൻ അറിയിച്ചു. ഇത്തരത്തിൽ ശിക്ഷയിൽ ഇളവ് വരുത്തുന്ന പ്രസ്താവന കഴിഞ്ഞ വർഷവും കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട ജോബൈഡൻ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക