ശബരിമലയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് അവിടെ ഉള്ള തിരക്ക് എന്ന് എഡിജിപി എം ആർ അജിത്ത് കുമാർ പറഞ്ഞു. ഒരു ലക്ഷത്തിലധികം ആളുകളാണ് 80,000 ആളുകളെ ഉൾക്കൊള്ളുന്ന ഇടത്ത് വരുന്നത്. ദർശനത്തിന് എടുക്കുന്ന സമയമാണ് പ്രശ്നം എന്നും അല്ലാതെ ദർശനം അല്ല പ്രശ്നമെന്നും എഡിജിപി ചൂണ്ടിക്കാട്ടി.
വെർച്വൽ ക്യൂ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്നും ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ ഇടത്താവളങ്ങളിൽ ഉള്ള ഭക്തർ അവിടെത്തന്നെ തുടരണമെന്നും പമ്പയിലെ പാർക്കിങ്ങിനെ തുടർന്ന് തിരക്ക് ക്രമീകരിക്കാൻ ഇടത്താവളങ്ങളിൽ നിയന്ത്രിച്ചേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലക്കലിലെ പ്രശ്നങ്ങൾ അല്പം കുറയുന്നതിന് പമ്പയിൽ പാർക്കിംഗ് അനുവദിക്കുന്നത് സഹായിക്കുമെന്നും എഡിജിപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക