മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി. ക്രെംലിനില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയില്‍ എത്തിയതാണ് ജയശങ്കര്‍. അടുത്ത വര്‍ഷം റഷ്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുടിന് ക്ഷണിച്ചു.
നേരത്തെ, ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയെ കാണുകയും ഇന്‍ഡോ-പസഫിക്, യുക്രെയ്ന് സംഘര്‍ഷം, ഗാസ വിഷയം തുടങ്ങിയ ആഗോള പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
സാമ്പത്തിക സഹകരണം, സൈനിക-സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങളിലെ പുരോഗതിയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഭൗമരാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെയും തന്ത്രപരമായ ഒത്തുചേരലിനെയും പരസ്പര നേട്ടത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക