ജനുവരി 20ന് കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ 10 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കേന്ദ്രത്തിന്റെ കേരളവിരുദ്ധത നിയമന നിരോധനം ട്രെയിൻ യാത്ര പ്രശ്നം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്ഐ 10 ലക്ഷത്തോളം പേരെ അണിനിരത്തി മനുഷ്യചങ്ങല സംഘടിപ്പിക്കുന്നത്.
കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഫെഡറൽ തത്വങ്ങളുടെ ലംഘനം മൂലം കേരളത്തിന്റെ മുന്നോട്ടുപോക്കിന് കടുത്ത വിഘാതം സൃഷ്ടിക്കുന്നുണ്ടെന്നും കേരളത്തിന്റെ സമര ചരിത്രത്തിലെ പുതിയ അധ്യായം ആയിരിക്കും ഈ മനുഷ്യച്ചങ്ങല എന്നും വികെ സനോജ് പറഞ്ഞു.
കേന്ദ്രത്തിനെതിരെ കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെയാണ് ജനുവരി 20ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്.
യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐഡി കാർഡ് വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയ അദ്ദേഹം യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം വ്യാജന്മാരുടെ കയ്യിലേക്ക് പോയി എന്നും കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് വേണമെന്ന് മുഖ്യമന്ത്രിയോടും ഡിജിപി യോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞു.
കോൺഗ്രസും ബിജെപിയുമായി ഒത്തുതീർപ്പ് നടന്നുവെന്ന് ആരോപിച്ച അദ്ദേഹം കേന്ദ്ര ഏജൻസികൾ കേസന്വേഷിക്കാൻ വരുമെന്ന് സുരേന്ദ്രൻ പറഞ്ഞിട്ടും ആരും വന്നില്ലെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക