സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജനങ്ങളുടെ ഉല്ലാസത്തിനായി ‘ഹാപ്പിനസ് പാർക്ക്’ ഒരുക്കുന്നു. തദ്ദേശഭരണ വകുപ്പിന്റെ തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും ഹാപ്പിനസ് പാർക്കിനായി 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തി നൽകണമെന്ന് നിർദ്ദേശിച്ചു.
പഞ്ചായത്ത് അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ഉല്ലസിക്കാനായി ഒരു പാർക്ക് എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് സ്പോൺസർഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാനും അനുമതിയുണ്ട്. ഹാപ്പിനസ് പാർക്കുകളിൽ മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണമെന്നും കലാപരിപാടികളും ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പിനാണ് ഹാപ്പിനസ് പാർക്കിനായുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള ചുമുതല നൽകിയിരിക്കുന്നത്. സ്ഥലം വാങ്ങുന്നതിനായി വികസന ഫണ്ട്, തനതു ഫണ്ട് എന്നിവ ഉപയോഗിക്കാമെന്നും സ്പോൺസർഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാം എന്നും നിർദ്ദേശമുണ്ട്.
പഞ്ചായത്തടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ഹാപ്പിനസ് പാർക്കിൽ സിംഗിംഗ്, യോഗ, ഡാൻസിങ് എന്നിവയ്ക്ക് ഫ്ലോർ ഉണ്ടാകണമെന്നും സൗജന്യ വൈഫൈ സേവനം, മൊബൈൽ ചാർജ് സംവിധാനം, ഭംഗിയുള്ള ലൈറ്റുകൾ, സേവ് ദി ഡേറ്റിനും ബർത്ത് ഡേ പാർട്ടിക്കും വിനിയോഗിക്കാനുള്ള ഭംഗി എന്നിവ ഉണ്ടായിരിക്കണം എന്നും സർക്കാർ നിർദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക