പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥരെയും സിഎപിഎഫ് ജവാൻമാരെയും നാട്ടുകാർ ആക്രമിച്ചത്.
റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ക്കിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ എത്തിയ സംഘത്തിന് നേരെയാണ് നാട്ടുകാർ ആക്രമണം നടത്തിയത്. ഷാജഹാൻ ഷെയ്ക്കിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ 200ലധികം ഗ്രാമവാസികൾ അടങ്ങുന്ന സംഘം വളയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനു പിന്നാലെ ബംഗാളിൽ കോൺഗ്രസ് ക്രമസമാധാന നില തകർക്കുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജൂംദാർ ആരോപിച്ചു.
റോഹിങ്ക്യകളും ആക്രമികളിൽ ഉണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. മുൻ ബംഗാൾ മുനിസിപ്പാലിറ്റി പ്രസിഡണ്ട് ശങ്കർ ആദ്യയുടെ ബാങ്കോണിലെ വീട്ടിലും റേഷൻ കുംഭകോണ കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക