വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കെഎസ്യു നേതാവിന് പോലീസിന്റെ ക്ലീൻ ചിറ്റ്. കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിലാണ് ജലീലിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാർത്തയിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുകയാണ് എന്നും അറിയിച്ചു.
ആരോപണത്തിൽ കഴമ്പില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ എഫ് സി എം കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കേരള സർവകലാശാലയുടെ ബികോം ബിരുദ സർട്ടിഫിക്കറ്റ് അൻസിൽ വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു കേസ്. കേസിൽ അന്വേഷണം നടത്തിയ കൺവെൻമെന്റ് പോലീസ് അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചില്ല എന്ന് കാണിച്ചു റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
അൻസിൽ ജലീൽ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തു വരുന്ന സ്ഥാപനത്തിലും പിഎസ്സിയുടെ ഓഫീസിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് അത് ഉപയോഗിച്ചു ജോലി സമ്പാദിച്ചു എന്നതിന് തെളിവ് ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക