ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോറെയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെയ്പ്പുണ്ടായി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ഏറ്റുമുട്ടല്‍ സാഹചര്യം കണക്കിലെടുത്ത് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും ബോംബ് എറിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. മൊറെയില്‍ കഴിഞ്ഞയാഴ്ചയും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമികള്‍ വെടിവെപ്പ് നടത്തിയിരുന്നു.
അതേസമയം, തെങ്നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണത്തില്‍ ജനുവരി രണ്ടിന് ആക്രമികളും സുരക്ഷാസേനയും തമ്മില്‍ കനത്ത വെടിവയ്പ്പ് നടന്നിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ബിഎസ്എഫ് ജവാന് ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ വിമാനമാര്‍ഗമാണ് ഇംഫാലിലേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക