റോം: വാടക ഗര്‍ഭധാരണത്തിന് ആഗോള നിരോധനം നടപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വാടക ഗര്‍ഭധാരണം നികൃഷ്ട ആചാരമാണെന്നും ഗര്‍ഭധാരണത്തെ വാണിജ്യവത്കരിക്കലാണിതെന്നും വത്തിക്കാനിലെ അംബാസഡര്‍മാര്‍ക്ക് മുന്നില്‍ വിദേശനയ പ്രഖ്യാപന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
”പിറവിയെടുക്കാത്ത കുഞ്ഞിന്റെ ജീവന് സംരക്ഷിക്കപ്പെടണം. അത് വ്യാപാരം നടത്തേണ്ട വസ്തുവാക്കരുത്. സ്ത്രീയുടെയും കുട്ടിയുടെയും അവകാശങ്ങളുടെ ലംഘനമാണ് വാടക ഗര്‍ഭധാരണം. അമ്മയുടെ ഭൗതിക ആവശ്യങ്ങളും സാഹചര്യങ്ങളും ചൂഷണം ചെയ്യലാണത്” -മാര്‍പാപ്പ പറഞ്ഞു. സമാധാനം അപകടകരമാംവിധം ഭീഷണിയിലാകുകയും ദുര്‍ബലമാകുകയും ചിലയിടങ്ങളില്‍ തീരെ നഷ്ടമാവുകയും ചെയ്തതിനിടെയാണ് പുതുവര്ഷമെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക