ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ അധ്യക്ഷനായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന പ്രതിപക്ഷ കക്ഷികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിരുന്നു. എന്നാൽ, കോൺഗ്രസിൽ നിന്ന് ആരെങ്കിലും വരട്ടെയെന്ന നിലപാടിലായിരുന്നു യോഗത്തിൽ നിതീഷ്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുത്തില്ല. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാർ മുന്നണിയെ കോണ്ഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടു.
തനിക്ക് സ്ഥാനമാനങ്ങൾ വേണ്ടെന്നും, സഖ്യം ശക്തമാകണമെന്നാണ്
ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതയെ കൂടാതെ യോഗത്തിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക