ഡല്‍ഹി: ഫെബ്രുവരിയോടെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്ന് വിവരം. അസംസ്കൃത എണ്ണയുടെ വിലയില്‍ കുറവ് വരികയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ചാകും നടപടി കൈക്കൊള്ളുക.
ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവ് ഉണ്ടായിട്ടും 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില കാര്യമായ മാറ്റമില്ലാതെ നിൽക്കുകയാണ്. വിലനിര്‍ണ്ണയത്തില്‍ സമഗ്രമായ അവലോകനം നടക്കുന്നതോടെ ലിറ്ററിന് അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ കുറയുമെന്നാണ് കണക്കാക്കുന്നത്.
മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ രണ്ട് പാദങ്ങളിലും ഗണ്യമായ ലാഭം കൊയ്തിട്ടുണ്ട്. മൂന്നാംപാദത്തിലും ഇത് തുടരുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക