ന്യൂഡൽഹി: പണം നൽകാതെ 15 ദിവസം ആഡംബര ഹോട്ടലിൽ താമസിച്ച് യുവതി. ഡല്‍ഹി എയര്‍പോര്‍ട്ടിന് സമീപത്തെ എയറോ സിറ്റിയിലുള്ള പുൾമാൻ എന്ന ആഡംബര ഹോട്ടൽ അധികൃതരാണ് ബുധനാഴ്ച യുവതിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പണം നൽകുന്ന കാര്യം അന്വേഷിച്ചപ്പോൾ ജീവനക്കാരെ യുവതി തല്ലിയതായും തുടര്‍ന്ന് അവിടെനിന്ന് കടന്ന് കളയാൻ ശ്രമിച്ചതയും പരാതിയിൽ ആരോപിക്കുന്നു.
ആന്ധ്രപ്രദേശ് സ്വദേശിനിയായ 37 കാരിക്കെതിരെയാണ് പരാതി. ജാന്‍സി റാണി സാമുവൽ എന്ന പേരിലാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിലെ സേവനങ്ങള്‍ സ്വീകരിച്ചതിന് പണം നല്‍കിയത് വ്യാജ പണമിടപാട് രീതികളിലൂടെ ആയിരുന്നുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. പണം ലഭിക്കാതെ വന്നതോടെ പിന്നീട് ജീവനക്കാര്‍ യുവതിയോട് പണം ചോദിച്ചു. ഇതോടെ ജീവനക്കാരെ മര്‍ദിച്ച് ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക