കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സംവരണം ഉന്നയിച്ചുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനെ കക്ഷി ചേര്‍ത്ത് ഹൈകോടതി. ഇത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുപി-ഹൈസ്കൂള്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനത്തിന് കാത്തിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗാര്‍ഥി സമർപ്പിച്ച ഹര്‍ജിയിലാണ് ഇടപെടൽ.
സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറും പി എസ് സിയും സംവരണം നടപ്പാക്കുന്നില്ലെന്നാണ് ഹര്‍ജിയിൽ ഉന്നയിക്കുന്ന ആരോപണം. എതിര് കക്ഷികളായ സംസ്ഥാന സര്‍ക്കാറിന്റേയും പി എസ് സിയുടേയും വിശദീകരണം ഹൈകോടതി തേടി. 2014-ലെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേന്ദ്ര സര്‍ക്കാറും തമ്മിലെ കേസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവും സ്ത്രീ, പുരുഷന് എന്നിവ പോലെ പ്രത്യേക വിഭാഗമായി കാണപ്പെടുന്ന ജന സമൂഹമാണെന്നും സംവരണത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക