ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താമെന്ന വാരണാസി ജില്ല കോടതി അനുമതിക്ക് പിന്നാലെ മസ്ജിദിന്റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് ഉണ്ടായിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി മാറ്റി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് പേര് മാറ്റി സ്റ്റിക്കർ ഒട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ ഇതിന് മുൻപ് രേഖപ്പെടുത്തിയിരുന്നത്. ഇതിൽ മസ്ജിദ് എന്ന ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കർ മാറ്റി ഒട്ടിക്കുകയായിരുന്നു.
നടപടിക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നുണ്ട്. സ്റ്റിക്കർ നീക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ മസ്ജിദിൽ ഉത്തർ പ്രദേശ് പൊലീസ് സുരക്ഷ വർധിപ്പിച്ചു. പൂജക്കുള്ള സൗകര്യമൊരുക്കി നൽകാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചുകഴിഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ പൂജ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക