കോഴിക്കോട്: വിദ്യാര്‍ത്ഥി സംഘര്‍ഷം കാരണം അടച്ചിട്ടിരുന്ന കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് തുറന്നു. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായാണ് പ്രതിഷേധങ്ങൾ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഘർഷത്തെ തുടർന്ന് ക്യാമ്പസ് അടച്ചത്. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ നടത്തിയ ആഘോഷത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത എൻഐടി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധങ്ങൾ ഉയർന്നത്. ഗോഡ്സെയെ പുകഴ്ത്തിയുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായ പശ്ചാത്തലത്തിലാണ് കോളേജ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ക്യാമ്പസിൽ അധ്യാപികക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉയരുമെന്നും കരുതുന്നുണ്ട്. മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും ഈ വിഷയത്തിൽ കൂടുതൽ സമരങ്ങൾ വിവിധ വിദ്യാർഥി സംഘടനകൾ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക