ന്യൂഡൽഹി: പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ചയും ക്രമക്കേടും തടയാനുള്ള ബിൽ ലോക്സഭ പാസാക്കി. മത്സര പരീക്ഷകളിൽ ക്രമക്കേടു കാണിച്ചാൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.
ഒരു കോടി രൂപ വരെ പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പറുകൾ ചോരുന്നത് വഴി പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിയമം നടപ്പാക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷവും പരമാവധി അഞ്ചുവര്‍ഷം വരെയുമാണ് തടവ് ശിക്ഷ ലഭിക്കുക. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
യുപിഎസ്സി, എസ്എസ്സി, ആർആർബി ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുടെ പരീക്ഷകളും ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളും നിയമത്തിന്റെ പരിധിയിൽ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക