ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ പ്രീതി വർദ്ധിപ്പിച്ച് ബിജെപി. തമിഴ്നാട്ടിൽ നിന്നുള്ള 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ഉൾപ്പെടെ നിരവധി പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ സഖ്യകക്ഷിയായ എ ഐ എ ഡി എം കെ യിൽ നിന്നുള്ളവരാണ് ബിജെപിയിൽ ചേർന്ന നേതാക്കളിൽ ഭൂരിഭാഗവും.
ബിജെപിയുടെ തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എൽ മുരുകൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയതായി ബിജെപിയിൽ ചേർന്ന നേതാക്കൾക്ക് അംഗത്വം നൽകിയത്.
തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ എത്തുന്ന മോദിയുടെ കരങ്ങൾ ശക്തിപ്പെടുത്താൻ ഇവർ ആഗ്രഹിക്കുന്നുവെന്നും നേതാക്കളുടെ വരവ് ബിജെപിക്ക് കൂടുതൽ കരുത്തുപകരുന്നതാണ് എന്നും നേതാക്കൾക്ക് അംഗത്വം നൽകിക്കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ നേടുമെന്നും എൻഡിഎ 400 കടക്കും എന്നും പുതിയ സീറ്റുകളിൽ പലതും തമിഴ്നാട്ടിൽ നിന്നായിരിക്കുമെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ ബിജെപി വലിയ ശക്തിയല്ലാത്ത തമിഴ്നാട് പോലുള്ള സംസ്ഥാനത്ത് പോലും മോദിക്ക് ലഭിക്കുന്ന ജനപ്രീതിയാണ് നേതാക്കളുടെ ഒന്നിച്ചുള്ള വരവിൽ നിന്നും മനസ്സിലാക്കാൻ ആകുന്നത് എന്നും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക