പത്തനംതിട്ട ജില്ലയിൽ വൻ നിക്ഷേപ തട്ടിപ്പ്. 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി. പത്തനംതിട്ട ജില്ലയിലെ തെള്ളിയൂരിലുള്ള ജി ആൻഡ് ജി എന്ന സ്വകാര്യ ഫൈനാൻസ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി എന്നാണ് പരാതി.
.സംഭവത്തെ തുടർന്ന് നിക്ഷേപകർ തെള്ളിയൂരിലുള്ള കമ്പനി ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധം നടത്തുകയാണ്. സ്ഥാപനത്തിന് സംസ്ഥാനവ്യാപകമായി 48 ഓളം ബ്രാഞ്ചുകൾ ഉണ്ട്. 75 കേസുകളാണ് കോയിപ്രം പോലീസ് സ്റ്റേഷനിൽ മാത്രം കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തത്.
നിക്ഷേപം സ്വീകരിക്കുന്നതിന് 16 ശതമാനവും അതിൽ അധികവും പലിശ വാഗ്ദാനം ചെയ്യുകയും ഡിസംബർ വരെ പലർക്കും പലിശ നൽകുകയും ചെയ്തു. പോലീസ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്സ് നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുക്കുന്നത്. പണം നഷ്ടമായവർ ചേർന്ന് സമരസമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ മുൻകൂർ ജാമ്യം തേടി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക