വയനാട്ടില്‍ ഭീതി പരത്തുകയും ഒരാളുടെ ജീവനെടുക്കുകയും ചെയ്ത കാട്ടാന ബേലൂര്‍ മഖ്ന നിലവില്‍ കര്‍ണാടക വനമേഖലയിലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്. ആളെക്കൊല്ലി കാട്ടാന കേരളത്തിലെ ജനവാസ മേഖലയിലേക്ക് പ്രവേശിച്ചാൽ മയക്കുവെടി വെക്കുമെന്ന് മന്ത്രി അറിയിച്ചു. നാഗര്‍ഹോള വന്യജീവി സങ്കേതത്തിന്റെ ഭാഗത്തേക്കാണ് ആന നീങ്ങുന്നത്.
വന്യജീവി സന്നിധ്യം കൂടുന്ന വയനാട്ടില്‍ രണ്ടു ആര്‍ആര്‍ടി അധികമായി രൂപീകരിക്കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. മൂന്നു വനം ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് സ്പഷ്യല്‍ സെല്‍ തുടങ്ങുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് വ്യക്തമാക്കി. 170 ഫോറസ്റ്റ് ബീറ്റ് ഓഫീസര്മാരം വയനാട്ടില്‍ നിയമിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
എന്നാൽ വയനാട്ടില്‍ കാട്ടാന ആക്രമണത്തിന് കാരണമായത് കര്‍ണാടക വനം വകുപ്പില്‍ നിന്ന് സമയോചിതമായി വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടെന്ന് കേരള വനംവകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക