സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി സ്പൈസ് ജെറ്റ് വിമാന കമ്പനി.15 ശതമാനം ജീവനക്കാരെയാണ് ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. 9000 ജീവനക്കാരുള്ള സ്പൈസ് ജെറ്റ് എയർലൈൻസിൽ 1400 ഓളം പേർക്ക് ഇതുവഴി ജോലി നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജനുവരി മാസത്തെ ശമ്പളം പോലും ഇതുവരെയും കമ്പനി ജീവനക്കാർക്ക് നൽകിയിട്ടില്ല. 60 കോടിയോളം രൂപയാണ് പ്രതിമാസം ശമ്പളം നൽകുന്നതിന് മാത്രം സ്പൈസ് ജെറ്റ് വിനിയോഗിക്കുന്നത്. പ്രതിസന്ധിയെ അതിജീവിക്കുന്നതിന് പിരിച്ചുവിടൽ അല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് വിമാന കമ്പനിയുടെ പക്ഷം.
1400 ഓളം ജീവനക്കാരെ പിരിച്ചുവിട്ട ചെലവ് കുറയ്ക്കുന്നതോടൊപ്പം നിക്ഷേപകരെ ആകർഷിക്കുവാനും തീരുമാനം. 20200 ഓളം കോടി രൂപയുടെ മൂലധന നിക്ഷേപം കണ്ടെത്താനുള്ള കമ്പനിയുടെ ശ്രമത്തിന് നിക്ഷേപകരിൽ നിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
30 വിമാനങ്ങൾ ആണ് സ്പൈസ് ജെറ്റ് വിമാനകമ്പനിയുടേതായി സർവീസ് നടത്തുന്നത്. ഇതിൽ സർവീസ് നടത്തുന്ന 8 വിമാനങ്ങൾ അതത് ജീവനക്കാരും പൈലറ്റുമാരും വിദേശ കാരിയറുകളിൽ നിന്ന് ലീസിന് എടുത്തവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക