അധികം വൈകാതെ കേരളത്തിൽനിന്ന് ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടി കൊണ്ടിരിക്കുന്ന കാലമാണിത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത് എന്നും എൽഡിഎഫിനെയും യുഡിഎഫിനെയും ജനങ്ങൾ മടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കേരളം സാമ്പത്തികമായി തകർന്നതിന് കാരണം പിണറായി വിജയൻ സർക്കാറിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് എന്നും ഡൽഹിയിൽ പോയി അതിന് സമരം ചെയ്തിട്ട് കാര്യമില്ല എന്നും കൂടുതൽ സഹായം കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചിരുന്നില്ല എങ്കിൽ കേരളം പട്ടിണിയായേനെ അദ്ദേഹം പറഞ്ഞു.
നിലനിൽപ്പിനുവേണ്ടി ഒന്നിച്ചു നിൽക്കുന്ന അടിമതിക്കാരുടെ കൂട്ടായ്മയാണ് ജന്ദർ മന്തറിൽ കണ്ടതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തികഘടന പൂർണമായും തകർത്തത് മസാല ബോണ്ട് പോലെയുള്ള തലതിരിഞ്ഞ സാമ്പത്തിക നയമാണെന്നും അദ്ദേഹം പറഞ്ഞു.മസാല ബോണ്ടിന്റെ മറവിൽ തോമസ് ഐസക്കും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയത് വലിയ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിയും കെട്ടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകർത്തിട്ട് ദില്ലിയിൽ പോയി നാടകം കളിച്ചിട്ട് കാര്യമില്ല എന്ന് ആരോപിച്ച സുരേന്ദ്രൻ തോമസ് ഐസക്ക് തെറ്റ് ചെയ്തത് കൊണ്ടാണ് ഇഡിയിൽ നിന്ന് ഒളിച്ചോടുന്നത് എന്നും ആരോപിച്ചു.
മുഖ്യമന്ത്രിയുടെ സമരത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പിന്തുണച്ചതോടെ കേരളത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞതായും കോൺഗ്രസ് പ്രതിപക്ഷ ധർമ്മം മറന്ന് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക