മാനന്തവാടി: വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയുടെ സാനിധ്യം. കഴിഞ്ഞ ദിവസം ആളെക്കൊല്ലി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പള്ളിയിലേക്ക് പോകുകയായിരുന്നു വെണ്ണമറ്റത്തിൽ ലിസിയാണ് കടുവയെ കണ്ടത്. കടുവ റോഡിലൂടെ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ പാഞ്ഞെത്തി. എന്നാൽ, സ്ത്രീ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടുവ വഴിയിലൂടെ കടന്ന് മലയിലേക്ക് കയറിയെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ബേലൂർ മഗ്നയും ഇതേ മലമുകളിലേക്കായിരുന്നു കയറിപ്പോയത്. ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും എത്തിയതിന്റെ ഭീതിയിലാണ് ജനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക