തുടർച്ചയായ ആറാം തവണയും മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് മുന്നിൽ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സമൻസ് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്രിവാൾ ആറാം തവണയും സമൻസ് അവഗണിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട് എന്നും വീണ്ടും വീണ്ടും സമൻസ് അയക്കുന്നതിന് പകരം ഇ ഡി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത് എന്നും അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ചു തവണ കെജ്രിവാളിന് നോട്ടീസ് നൽകിയിരുന്നു. അഞ്ച് തവണയും കെജ്രിവാൾ ഹാജരാകാത്തതിനെ തുടർന്നാണ് ആറാംതവണ ഇ ഡി വീണ്ടും നോട്ടീസ് അയച്ചത്.
തുടർച്ചയായി കെജ്രിവാൾ നോട്ടീസുകൾ അവഗണിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇഡി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സമൻസ് നിയമവിരുദ്ധമാണ് എന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാണിച്ചാണ് കെജ്രിവാൾ ഇഡിക്കു മുന്നിൽ ഹാജരാകാതെ ഇരിക്കുന്നത്. ഇഡി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത് എന്നായിരുന്നു ആം ആദ്മി പാർട്ടി നൽകിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക