ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി സീറ്റിന്റെ കാര്യത്തിൽ ധാരണയായി. ആം ആദ്മി പാര്‍ട്ടി ഡൽഹിയിൽ നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും. ഒരു സീറ്റിനെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പരിഹരിച്ചെന്നാണ് റിപ്പോർട്ട്. നോര്‍ത്ത് വെസ്റ്റ് സീറ്റിലായിരുന്നു തര്‍ക്കം ഉണ്ടായിരുന്നത്. ഇതിന് പകരം കിഴക്കന്‍ ഡൽഹിയിൽ നിന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. നേരത്തെ, ആം ആദ്മി പാര്‍ട്ടി നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഈ സീറ്റ് തന്റെ അക്കൗണ്ടില്‍ വരണമെന്ന് ആഗ്രഹിച്ചതാണ് തര്‍ക്കം നീളാന്‍ കാരണമായത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മൂന്ന് സീറ്റുകളാണ് – ചാന്ദ്നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഡൽഹി എന്നിവ. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന നാല് സീറ്റുകളാണ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹിഎന്നിവയാണ്.
ആം ആദ്മി ഗുജറാത്തില്‍ 2 സീറ്റില്‍ മത്സരിക്കും. എന്നാൽ ഹരിയാനയിലെ 10 സീറ്റില്‍ കോണ്‍ഗ്രസ് 9 ലും എ എ പി ഒരു സീറ്റിലും മത്സരിക്കും. ചണ്ഡിഗഡില്‍ കോണ്‍ഗ്രസ് ആണ് മത്സരിക്കുക. ഗോവയില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സിറ്റ് കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക