വീട്ടിൽ പ്രസവം എടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ചികിത്സാ വിദഗ്ധൻ ശിഹാബുദ്ദീനെ ന്യായീകരിച്ച് അക്യുപങ്ചർ സംഘടന രംഗത്ത് വന്നു. നിയമവിരുദ്ധമായാണ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചാണ് അക്യുപങ്ചർ സംഘടനയായ ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്.
പോലീസ് അറസ്റ്റ് ചെയ്ത ഷിഹാബുദ്ദീൻ സമൂഹം ആദരിക്കുന്ന ഒരാളാണെന്നും ഉടൻ വിട്ടയക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കേരള സർക്കാരും ഇന്ത്യൻ സർക്കാരും അക്യുപങ്ചർ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും അക്യുപങ്ചർ പ്രസവം എന്നൊന്നില്ലെന്നും രോഗത്തിന് മാത്രമാണ് അക്യുപങ്ചർ ചികിത്സ ഉള്ളതെന്നും സംഘടന പറഞ്ഞു.
മുമ്പ് അധ്യാപകനായിരുന്ന ശിഹാബുദ്ധീൻ അധ്യാപനം ഉപേക്ഷിച്ചാണ് അക്യുപങ്ചർ ചികിത്സയിലേക്ക് ഇറങ്ങിയത് എന്നും സമൂഹം ആദരിക്കുന്ന വ്യക്തിയാണ് ശിഹാബുദ്ദീൻ നിന്നും സംഘടന പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിൽ പ്രസവം എടുത്തതിനെ തുടർന്ന് മരണപ്പെട്ട ഷമീറയുടെയും കുഞ്ഞിന്റെയും മരണത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ശിഹാബുദ്ദീന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചിരുന്നു.
ഭർത്താവ് നയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷമീറക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് ഇയാൾ തടഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ശിഹാബുദ്ദീൻ സമൂഹം ആദരിക്കുന്ന വ്യക്തിയാണെന്നും ശിഹാബുദ്ദീന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ന്യായീകരിച്ചു കൊണ്ടാണ് അക്യുപങ്ചർ സംഘടനയായ ഐഎപിഎ രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക