കൊച്ചി: തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന തീരുമാനം പിൻവലിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്.
മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് അറിയിച്ചു.
ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക ആരോപിച്ചിരുന്നു. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്നേഹികളോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും ഫെഫ്ക്ക പറഞ്ഞു. നിലപാട് പുന: പരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.
കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് തീയറ്ററുകൾ അടച്ചിടും എന്ന് നേരത്തെ പറഞ്ഞിട്ടില്ലെന്നും അടച്ചിട്ട് സമരത്തിന് തയ്യാറല്ലെന്നും ദിലീപ് പറഞ്ഞു. ഇതോടെ മലയാള സിനിമ റിലീസിന് നേരിട്ട പ്രശ്നങ്ങള്‍ നീങ്ങുകയാണ്. മാര്‍ച്ച് ഒന്നോടെ വീണ്ടും ചിത്രങ്ങള്‍ തീയറ്ററില്‍ എത്തും എന്നാണ് വിവരം.
ഫെബ്രുവരി 23 നാണ് പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല എന്ന് തിയറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ചത്. നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.
പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുന്‍പ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം, 42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒടിടിയില്‍ ഇറക്കുന്നു തുടങ്ങിയവയായിരുന്നു തിയേറ്റര്‍ ഉടമകളുടെ പരാതി.
ഫിയോകിന്റെ തീരുമാനത്തെ എതിര്‍ത്ത് നിര്‍മ്മാതാക്കളും വിതരണക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ഫെബ്രുവരി 22ന് എത്തിയ മഞ്ഞുമ്മൽ ബോയ്സ് ആണ് അവസാനമായി തീയറ്ററുകളിലെത്തിയ മലയാള സിനിമ. ഫെബ്രുവരിയിൽ റിലീസ് ചെയ്ത എല്ലാ സിനിമകളും തീയറ്ററിൽ നിറഞ്ഞോടുകയാണ്. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഈ മാസം തീയറ്ററുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക