തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ യാത്രാ സംഘ തലവനായി മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ. നാല് പേരാണ് ബഹിരാകാശത്തേക്കു പോകുന്നത്. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത്. നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയിൽ ചേരുന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരിൽ ഒരാൾ മലയാളിയാണെന്നും അത് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണെന്നും ഇതിന് മുൻപേ വാർത്തകൾ പുറത്തുവന്നിരുന്നു. അംഗത് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ. വിഎസ്എസ്സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രിയെ കൂടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞ് കോയമ്പത്തൂരിലെത്തുന്ന പ്രധാനമന്ത്രി, 2.45ന് തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും.
നാലു മണിയോടെ ഹെലികോപ്ടറിൽ മധുരയിലേക്ക് മടങ്ങുന്ന മോദി, ചെറുകിട ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങിയ ശേഷം നാളെ തൂത്തുകുടിയിലും തിരുനെൽവേലിയിലും നടക്കുന്ന പരിപാടികളിൽ സംബന്ധിക്കും. ഈ വർഷം മൂന്നാം തവണയാണ് മോദി തമിഴ്നാട്ടിൽ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക